ഉത്സവം കഴിഞ്ഞു
ഒന്നിച്ചു നൃത്തം ചവിട്ടിയവര്‍
അവരവരുടെ കൂടാരങ്ങളിലെയ്ക ്ക് മടങ്ങി.
മഞ്ഞുപെയ്യുന്ന ഈ രാവില്‍,
മുനിഞ്ഞു കത്തുന്ന വിളക്കുമരത്തിനു താഴെ
ഒരാള്‍ തനിച്ചാവുന്നു.
പിന്നീടാണ് ക്രിസ്തു വന്നത്.
അവസാനത്തെ ചങ്ങാതിയും പടിയിറങ്ങുമ്പോള ്‍
ആരുമറിയാതെ ഉള്ളിലേക്കെത്തു ന്ന സുഹൃത്ത്.
കുന്തിരിക്കത്തി ന്റെ ഗന്ധത്തില്‍ നിന്ന്
നമുക്കീ തച്ചന്റെ വിയര്‍പ്പിലേക്ക ് മടങ്ങാം.
Auteur: ബോബി ജോസ് കട്ടികാട് | Bobby Jose Kattikadu